25 വർഷങ്ങൾ ഇരിക്കാത്ത മനുഷ്യൻ: റോബർട് കിങ്ഹോണിന്റെ ജീവിതം എഴുന്നേറ്റ് നിന്നനിലയിൽ

HIGHLIGHTS
  • ഒരു മുറിയിൽ നിന്നു മറ്റൊരു മുറിയിലേക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് റോബർട് സഞ്ചരിച്ചത്
  • കിടക്ക ചരിച്ച് കട്ടിലിലേറിയാണ് റോബർട് ഉറങ്ങിയിരുന്നത്
robert-kinghorns-journey-living-with-stonemans-syndrome
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയെ
SHARE

ബസിലും ട്രെയിനിലുമൊക്കെ കയറിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലുമൊരു സീറ്റൊപ്പിക്കാനാകും എല്ലാവരും നോക്കുക. നിൽക്കുന്നതിനേക്കാൾ സുഖകരമാണ് ഇരിക്കുന്നത്. അതിനാൽ തന്നെ നിൽക്കുന്ന സമയത്തും എങ്ങനെയെങ്കിലും ഒരു സീറ്റ് കിട്ടുമോയെന്നാകും നമ്മുടെ നോട്ടം.

എന്നാൽ ഏകദേശം 25 വർഷത്തോളം ഇരിക്കാൻ സാധിക്കാതെ നിൽക്കേണ്ടി വന്ന ഒരു മനുഷ്യനെ അറിയാമോ? അദ്ദേഹമാണ് റോബർട് കിങ്ഹോൺ.കിങ്ഹോണിന് 28 വയസ്സുള്ളപ്പോൾ ഒരു അസുഖമുണ്ടെന്നു തെളിഞ്ഞു. മസിലുകളുടെ ചലനാത്മകത നഷ്ടപ്പെട്ട് അതുറച്ച് എല്ലുകളായി മാറുന്നതാണ് ആ രോഗം. സ്റ്റോൺമാൻസ് സിൻഡ്രം എന്നാണ് ഈ അസുഖം അറിയപ്പെടുന്നത്. ബ്രിട്ടനിലെ നോർതംബർലാൻഡിലുള്ള ബെല്ലിങ്‌ഹാം സ്വദേശിയാണ് റോബർട്

1980ൽ ഡോക്ടർമാർ ഈ രോഗം സ്ഥിരീകരിച്ചു. അവർ റോബർടിനു മുന്നിൽ രണ്ട് ഓപ്ഷനുകൾ വച്ചു. ഒന്നുകിൽ ഇരിക്കാം, അല്ലെങ്കിൽ നിൽക്കാം. രോഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരുരീതിയിൽ തുടരേണ്ടിവരും. നിൽക്കാനാണ് റോബർട് തീരുമാനിച്ചത്. പിന്നീട് റോബർടിന്റെ എല്ലാ പേശികളും എല്ലുപോലെ ഉറച്ചുപോയി. ഒരു മുറിയിൽ നിന്നു മറ്റൊരു മുറിയിലേക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് റോബർട് സഞ്ചരിച്ചത്. കിടക്ക ചരിച്ച് കട്ടിലിലേറിയാണ് റോബർട് ഉറങ്ങിയിരുന്നത്.

സ്റ്റോൺമാൻസ് രോഗം ബാധിച്ച മറ്റൊരാൾ അമേരിക്കയിൽ നിന്നുള്ള ഹെൻറി ഈസ്റ്റ്ലാക്കായിരുന്നു. നാൽപതാം വയസ്സിൽ അദ്ദേഹം മരിച്ചു . ഈ രോഗത്തെക്കുറിച്ചു പഠിക്കാനായി മരണശേഷം ഈസ്റ്റ്ലാക്ക് തന്റെ ശരീരം ഫിലാഡെഫിയയിലെ മട്ടർ മ്യൂസിയത്തിന് കൈമാറി.

Content Highlight  - Robert Kinghorn | Stoneman's syndrome | Long-term standing | Bellingham, Northumberland | Henry Eastlack

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS