കുടുക്കാൻ ശ്രമിച്ച ഛിന്നഗ്രഹത്തിന്റെ മണ്ണുമായി ഓസിരിസ്; സെപ്റ്റംബർ 24ന് ഭൂമിയിൽ പതിക്കും

HIGHLIGHTS
  • 2016ൽ ആണ് ഓസിരിസ് റെക്സ് എന്ന നാസയുടെ ബഹിരാകാശ പേടകം ഭൂമിയിൽ നിന്നു യാത്ര തിരിച്ചത്
  • 2020 ൽ ആയിരുന്നു ഓസിരിസ് ബെന്നുവിനു സമീപം എത്തിയ
osiris-rex-mission-faces-heart-stopping-trap-on-asteroid-bennu
This illustration shows NASA’s OSIRIS-REx spacecraft descending towards asteroid Bennu to collect a sample of the asteroid’s surface. Credits: NASA/Goddard/University of Arizona
SHARE

പ്രാചീന ഈജിപ്ഷ്യൻ വിശ്വാസത്തിലെ ഒരു പക്ഷിദേവതയുടെ പേരാണ് ബെന്നു. പുനർജന്മത്തിന്റെ ചിഹ്നമായി കരുതപ്പെടുന്ന ഈ മിത്തോളജിക്കൽ പക്ഷിയാണ് ഗ്രീക്ക് വിശ്വാസത്തിലെ ഫീനിക്സ് തുടങ്ങിയ സങ്കൽപങ്ങൾക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. ഈ ബെന്നുവിന്റെ പേരുള്ള ഒരു ഛിന്നഗ്രഹമുണ്ട്. 1999 സെപ്റ്റംബറിലാണ് ഇതിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതേ തുടർന്ന് ഒരു പേരിടൽ മൽസരം നടത്തി. ഇതിൽ 9 വയസ്സുള്ള ഒരു കുട്ടിയാണ് ബെന്നുവിന് ആ പേര് നൽകിയത്.

2016ൽ ആണ് ഓസിരിസ് റെക്സ് എന്ന നാസയുടെ ബഹിരാകാശ പേടകം ഭൂമിയിൽ നിന്നു യാത്ര തിരിച്ചത്. ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ദൗത്യമായിരുന്നു ഇത്. ഭൂമിക്കരികിൽ സ്ഥിതി ചെയ്യുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ചു ഭൂമിയിലേക്കു തിരികെ കൊണ്ടുവരിക. ഏഴുവർഷം ദൈർഘ്യമുള്ള ഓസിരിസ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഇതായിരുന്നു. 2020 ൽ ആയിരുന്നു ഓസിരിസ് ബെന്നുവിനു സമീപം എത്തിയത്. ഓസിരിസ് എന്നതും പ്രാചീന ഈജിപ്തിലെ പ്രധാനപ്പെട്ട ദേവകളിലൊന്നാണ്.

ഛിന്നഗ്രഹത്തിലേക്ക് ഊളിയിട്ടിറങ്ങി കുറച്ചു സാംപിളുകളുമായി തിരികെ പോകാമെന്ന് ഓസിരിസ് കരുതി. എന്നാൽ വൻ ചതി കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയിൽ ചില ചതുപ്പുനിലങ്ങളിലും മറ്റും ആളുകൾ അകപ്പെടുന്നതും മുങ്ങിത്താഴുന്നതുമൊക്കെ സിനിമകളിലും മറ്റും കണ്ടിട്ടുണ്ടല്ലോ. അതുപോലൊരു ചതിക്കെണി ബെന്നുവിലും കാത്തിരിക്കുന്നുണ്ടായിരുന്നു. വിചാരിച്ചത് പോലെ ഉറച്ച പാറ പോലെയുള്ള ഘടനയായിരുന്നില്ല ബെന്നുവിന്. മറിച്ച് ഇളകിക്കിടക്കുന്ന പ്രതലമായിരുന്നു. പൂഴിമണൽ വിരിച്ചതുപോലുള്ള പ്രതലം. 

ബെന്നുവിലെ നൈറ്റിങ്ഗേൽ എന്ന മേഖലയിലേക്കാണ് ഓസിരിസ് ഇറങ്ങാനായി ചെന്നത്. സുഖമായിട്ട് ഇറങ്ങാം എന്നു പ്രതീക്ഷിച്ചിറങ്ങിയ ദൗത്യത്തിനു തെറ്റി. ഓസിരിസ് ഉപരിതലത്തിൽ തൊട്ടതും മണ്ണ് ഇളകിത്തെറിച്ച് ഭീമാകാരമായ ഒരു ഗർത്തം രൂപപ്പെട്ടു. ഇരവിഴുങ്ങാൻ വാപൊളിക്കുന്നതു പോലെയായിരുന്നു അത്. ഓസിരിസ് അതിലേക്കു മുങ്ങിപ്പോയേക്കുമെന്ന് ഒരു നിമിഷം ശാസ്ത്രജ്ഞർ കരുതി. എന്നാൽ ഓസിരിസിൽ ഘടിപ്പിച്ചിരുന്ന ചെറു റോക്കറ്റുകൾ ഉടനടി തന്നെ പ്രവർത്തിച്ചു. ഇതുമൂലം ദൗത്യം മുകളിലേക്കുയർന്നു. ഇതിനിടയിൽ കുറച്ചു സാംപിളുകളും ശേഖരിച്ചു.

ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ച്  ഓസിരിസ് റെക്‌സ് സെപ്റ്റംബർ 24ന് യൂട്ടായിലെ ടെസ്റ്റിങ് റേഞ്ചിലാകും ഇതു തിരികെയെത്തുന്നത്. ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ച് ഓസിരിസ് എത്തുന്നത്. ഭൂമിയുൾപ്പെടെ ഗ്രഹങ്ങളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ സാംപിളുകൾ വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയൊരു ഛിന്നഗ്രഹത്തിൽ നിന്നു മുറിഞ്ഞു വേർപെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിലാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉദ്ഭവം. ഭാവിയിൽ ശുക്രനിൽ പതിച്ച് ഈ ഛിന്നഗ്രഹം നശിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

Content Highlight - Osiris Rex spacecraft | Asteroid Bennu | Ancient Egyptian deity | NASA mission | Planetary formation

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS