ADVERTISEMENT

ലോക ചോക്ലേറ്റ് ദിനമായ ഇന്നലെ അതിലേറെ മധുരിക്കുന്ന ചിത്രങ്ങളുമായാണ് താരസുന്ദരി രാകുൽ പ്രീത് സിങ് സമൂഹ മാധ്യമങ്ങളിലെത്തിയത്. പങ്കുവച്ച ഒന്നിലേറെ ചിത്രങ്ങളിലെല്ലാം തന്നെ ചോക്ലേറ്റിന്റെ മധുരത്തിൽ ലയിച്ചിരിക്കുന്ന രാകുലിനെ കാണാം. താനൊരു മധുരപ്രിയയാണെന്നു പറയാതെ പറയുന്നുണ്ട് താരത്തിന്റെ ചിത്രങ്ങൾ. ചോക്ലേറ്റ് രുചിയിലുള്ള പല തരത്തിലുള്ള കേക്കുകളും ഐസ് ക്രീമും, ഹോട് ചോക്ലേറ്റുമെല്ലാം രുചിക്കുകയും അതിനു നടുവിൽ കുസൃതിയോടെ ചിരിച്ച് ഇരിക്കുകയും ചെയ്യുന്ന പ്രിയനടിയുടെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

 

''രുചികരമായ ചോക്ലേറ്റിന് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല. ഹാപ്പി വേൾഡ് ചോക്ലേറ്റ് ഡേ'' എന്നാണ് ചോക്ലേറ്റ് ദിനത്തോട് അനുബന്ധിച്ചു ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് രാകുൽ കുറിച്ചത്. പാതി കഴിച്ച ഒരു ചോക്കോബാറും കയ്യിൽ പിടിച്ച്, അതിമനോഹരമായ ഒരു ചിരിയുമായാണ് ആദ്യചിത്രത്തിൽ താരം. ഒരു വിന്റേജ് മൂവി ക്യാമറയുടെ ചെറുരൂപത്തിൽ തയാറാക്കിയെടുത്തിട്ടുള്ള ചോക്ലേറ്റ് ഗനാചെയുമായി ഇരിക്കുന്ന ചിത്രവും ഒരു കപ്പിൽ എടുത്തു വച്ചിരിക്കുന്ന ഹോട് ചോക്ലേറ്റും കഴിഞ്ഞുപോയ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള കേക്കുകളുമൊക്കെ ആ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. 

 

ചോക്കോബാറും ഹോട് ചോക്ലേറ്റും ചോക്ലേറ്റ് കേക്കുമെല്ലാം നിറഞ്ഞ രാകുലിന്റെ ചിത്രങ്ങളെല്ലാം ആരാധകർക്ക് അതിമധുരമാണ് സമ്മാനിച്ചത്. നിറഞ്ഞ സ്നേഹത്തോടെ ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നങ്ങൾ കമെന്റുകളായി നൽകിയാണ് സോഷ്യൽ ലോകം ചോക്ലേറ്റ് ദിനാശംസകൾ സ്വീകരിച്ചത്. ധാരാളം പേർ തിരിച്ച് ആശംസകൾ അറിയിച്ചപ്പോൾ ചിലരുടെ കണ്ണിലുടക്കിയത് ചോക്ലേറ്റ് കേക്കും ഐസ് ക്രീമുമൊക്കെയാണ്. 'യമ്മി' എന്ന കമെന്റിലൂടെയാണ് അവർ അതിനു മറുപടി എഴുതിയത്. 

English Summary: Rakul Preet Singh celebrates World Chocolate Day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com