ADVERTISEMENT

യാത്ര കഴിഞ്ഞ് വരുമ്പോള്‍ വഴി തെറ്റിയാല്‍ എന്ത് സംഭവിക്കും? നല്ല പഴം പൊരിയും ബീഫും കിട്ടാനുള്ള വകുപ്പുണ്ടെങ്കില്‍ അത് കഴിച്ചു പോരണം, ഹല്ലാ പിന്നെ! നവ്യാ നായരുടെ തേക്കടി യാത്രയില്‍ സംഭവിച്ചത് അതാണ്‌. "തേക്കടിയിൽ നിന്ന് വരുന്ന വഴി കുറച്ച് തെറ്റി, അതുകൊണ്ട് ഭാഗ്യവശാൽ ഇൻസ്റ്റഗ്രാം വൈറൽ ആയ, കണ്ണന്‍റെ ബക്കറ്റ് ലിസ്റ്റ് ഇൽ ഉണ്ടാരുന്ന “മോഹനൻചേട്ടന്‍റെ ചായക്കട“ എത്തി" നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോക്കൊപ്പം കുറിച്ചു.

ഇവിടുത്തെ അനുഭവത്തെക്കുറിച്ചും വളരെയധികം പ്രശംസിച്ചുകൊണ്ടാണ് നവ്യ എഴുതിയിരിക്കുന്നത്. "

ഫുഡിന്‍റെ സ്വാദ് അതിഗംഭീരം , മോഹൻചേട്ടന്റേം സഹോദരന്റേം പെരുമാറ്റം, സ്നേഹം, എല്ലാംകൊണ്ടും സന്തോഷവായി" നവ്യ പറയുന്നു. 

നവ്യയുടെ മകനും സഹോദരനും അച്ഛനും അമ്മയുമെല്ലാം വിഡിയോയില്‍ ഉണ്ട്. നിറയെ പഴക്കുലകള്‍ തൂക്കിയിട്ട മോഹനന്‍ ചേട്ടന്‍റെ ചായക്കടയുടെ ദൃശ്യങ്ങളും കാണാം.

കോട്ടയം ജില്ലയിൽ ഏറ്റവും നല്ല  പഴംപൊരിയും  ബീഫും  കിട്ടുന്ന സ്ഥലമെന്നാണ്, മോഹനൻ ചേട്ടന്‍റെ ചായക്കട അറിയപ്പെടുന്നത്. ദിവസവും  200 കിലോഗ്രാം പഴമാണ്  ഇവിടെ എണ്ണയിൽ പൊരിച്ച് എടുക്കുന്നത്. പാലാ മരങ്ങാട്ടുപള്ളി റൂട്ടിൽ വള്ളിച്ചിറ മുറിഞ്ഞാറയിലാണ് ഈ ചെറിയ ചായക്കട. കട നടത്തുന്ന മോഹനന്‍ ചേട്ടന്‍റെ അച്ഛന്‍ 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണ്‌ ഈ കട.  

ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍, എത്ര വലിയ പഴമാണെങ്കിലും അത് രണ്ടു കഷ്ണം മാത്രമേ ആക്കൂ. അരിമാവും മഞ്ഞളും ജീരകവും ചേര്‍ത്തൊരുക്കിയ മാവില്‍ മുക്കിയ പഴക്കഷ്ണങ്ങള്‍ എണ്ണയിലേക്ക് ഇടുന്നു. വിറകടുപ്പിലാണ് ഇവിടെ  പാചകം നടക്കുന്നത്. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങുന്ന പഴംപൊരി ഉണ്ടാക്കല്‍ വൈകീട്ട് അഞ്ചുവരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. വൈകുന്നേരത്തോടെ ഈ  ചെറുകടയിലേക്കു രുചിതേടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

പഴംപൊരിയും  ബീഫുമാണ്  സ്പെഷൽ. ബീഫ് കൂടാതെ, ഒപ്പം കഴിക്കാനായി ചിക്കനും പോര്‍ക്കും കറികളായി കിട്ടും. ഇത് കൂടാതെ, ഉള്ളിവട, മുളകുവട, കപ്പ, പിന്നെ മലയാളികളുടെ  സ്വന്തം പൊറോട്ടയുമെല്ലാം ഇവിടെ കഴിക്കാന്‍ കിട്ടും. കാന്താരി കപ്പയും കള്ളപ്പവും നാടൻ കോഴിക്കറിയും നാടന്‍ ചായയും ഇവിടുത്തെ മറ്റൊരു ഹിറ്റ്‌ കോമ്പിനേഷനാണ്.

English Summary:

Eatouts Mohan Chettans Tea Shop Kottayam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com