ADVERTISEMENT

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേ പൊഴിയിൽ നിന്നു മണൽ വാരുന്നതിനു കൂടുതൽ യന്ത്രങ്ങളും ലോറികളുമെത്തിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം. പൊലീസ് എത്തി ലോറികളും യന്ത്രങ്ങളും മാറ്റിയിടാൻ നിർദേശം നൽകിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.

കെഎംഎംഎലിലെ ജീവനക്കാരനു കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മണൽ നീക്കം നിർത്താൻ വെള്ളിയാഴ്ച കലക്ടർ നിർദേശിച്ചിരുന്നു. പൊഴി മുറിയ്ക്കുന്നതിന്റെ ഭാഗമായി മാറ്റുന്ന മണൽ പൊഴിമുഖത്തു സൂക്ഷിക്കാനും നിർദേശം നൽകി. 

എന്നാൽ, ഇന്നലെ ഉച്ചയോടെ പതിനഞ്ചിലധികം ലോറികളും യന്ത്രങ്ങളുമെത്തി മണൽ കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ലോറിയിൽ മണ്ണു മാറ്റുന്ന വിവരം അറിഞ്ഞിട്ടില്ലെന്നു ജലവിഭവ വകുപ്പ് അധികൃതർ പറയുന്നു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമരസമിതിയും പുറക്കാട് പഞ്ചായത്തും നൽകിയിട്ടുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com