പതിമൂന്നുകാരനെ പീഡിപ്പിച്ചു; നിർമാണ തൊഴിലാളിയായി ഒളിവിൽ, പ്രതിയെ പിടികൂടി
Mail This Article
×
കായംകുളം ∙ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പത്തിയൂർ തോട്ടത്തുമുറി ഇളയിടത്തുവീട്ടിൽ പ്രകാശിനെയാണ് (48) കരീലക്കുളങ്ങര ജനമൈത്രി പൊലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവം ഈ ജനുവരിയിലാണ് പുറത്തായത്.
സംഭവശേഷം ഒളിവിലായിരുന്ന പ്രകാശിനെ പിടികൂടാൻ കായംകുളം ഡിവൈെഎസ്പി അലക്സ് ബേബി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. കരീലക്കുളങ്ങര സിഐ എസ്.എൽ.അനിൽകുമാറിന്റ നേതൃത്വത്തിൽ എസ്ഐ വിനോജ് ആന്റണി, സിപിഒമാരായ ഗിരീഷ്, മണിക്കുട്ടൻ, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ചേർത്തലയ്ക്കു സമീപം നിർമാണത്തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.