തളർച്ചയോടു പടവെട്ടി ജീവിതത്തിലേക്ക് തിരികെ നടക്കാൻ ആർച്ച
Mail This Article
അമ്പലപ്പുഴ ∙ കുത്തിവയ്പിനു പിന്നാലെ കൈകാലുകൾ തളർന്ന യുവതി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയെ തുടർന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. അമ്പലപ്പുഴ കോമന കളപ്പറമ്പിൽ വിവേകിന്റെ ഭാര്യ ആർച്ചയ്ക്കാണ് (26) കുത്തിവയ്പിനെ തുടർന്ന് തളർച്ച ഉണ്ടായത്. ഗുജറാത്തിലെ രാജ്കോട്ട് നിർമല കോൺവന്റ് സ്കൂൾ അധ്യാപികയാണ്. സ്കൂളിൽ വച്ചാണു കഴിഞ്ഞ നവംബർ 18ന് വാക്സീനെടുത്തത്.
21ന് കാലിനു തളർച്ചയുണ്ടായതിനെ തുടർന്നു രാജ്കോട്ടിലെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു ഡിസംബർ 21ന് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുല്ലൈൻ ബാരി സിൻഡ്രോം എന്ന രോഗാവസ്ഥയാണ് ആർച്ചയ്ക്കുണ്ടായതെന്നു ന്യൂറോ മെഡിസിൻ വിഭാഗം കണ്ടെത്തി ചികിത്സ തുടങ്ങി. ആർച്ച ഇതിനോടകം കുടുംബാംഗങ്ങളുടെ സഹായത്തോടെ നടക്കുന്ന അവസ്ഥയിലെത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നു വിവേക് അറിയിച്ചു.