ADVERTISEMENT

ചെങ്ങന്നൂർ ∙ ഓഹരിവിപണിയിൽ നിക്ഷേപിച്ച് 10% ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോയിപ്രം പുറമറ്റം പടുതോട് കാവുങ്കൽ അജീഷ് ബാബുവിനെ (42) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ ശ്രീവിശാഖം വിഷ്ണു കെ.പത്മനാഭനാണു തട്ടിപ്പിനിരയായത്. 

2020 സെപ്റ്റംബർ 22നാണു വിഷ്ണു അജീഷിന്റെ അക്കൗണ്ടിലേക്കു തുക കൈമാറിയത്. ലാഭവിഹിതമോ പണമോ തിരികെ കിട്ടാതായതിനെ തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണു കോയിപ്രത്തു നിന്നു പൊലീസ് അജീഷിനെ അറസ്റ്റ് ചെയ്തത്. സമാനമായ തട്ടിപ്പ് നടത്തി 32 ലക്ഷം രൂപ കവർന്ന മറ്റൊരു കേസിലും അജീഷ് അറസ്റ്റിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com