ഇന്ദിരയെപ്പോലുള്ള നേതാവിന്റെ അഭാവം ഇന്ത്യയെ കലുഷിതമാക്കുന്നു: രമേശ്
Mail This Article
ആലപ്പുഴ ∙ ലോകം വാഴ്ത്തി പാടിയ ഇന്ദിരാ ഗാന്ധിയെ പോലെയുള്ള നേതൃത്വത്തിന്റെ അഭാവമാണ് ഇന്ന് ഇന്ത്യയെ കലുഷിതമാക്കുന്നതെന്ന് രമേശ് ചെന്നിത്തല എംഎൽഎ. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡിസിസി ഓഫിസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കുകൾ, ജനറൽ ഇൻഷുറൻസ്, വൻകിട വ്യവസായങ്ങൾ എന്നിവയുടെ ദേശസാൽക്കരണത്തിലൂടെയും ദാരിദ്ര്യം അകറ്റാൻ ഹരിത വിപ്ലത്തിലൂടെയും രാജ്യത്തെ വളർത്തിയെടുത്ത പെൺകരുത്തായിരുന്നു ഇന്ദിരാ ഗാന്ധി.
മതവിദ്വേഷം പടർത്തി അധികാരം ഉറപ്പിക്കാൻ ഭൂരിപക്ഷ വർഗീയതയുടെ ദുർഭൂതങ്ങൾ അധികാരത്തണലിൽ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ജെ.ജോബ്, നിർവാഹക സമിതി അംഗം ഡി.സുഗതൻ, നെടുമുടി ഹരികുമാർ, ബി.ബൈജു, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, ബാബു ജോർജ്, ടി.വി.രാജൻ, സുനിൽ ജോർജ്, സജി കുര്യാക്കോസ്, രാജു താന്നിക്കൽ, കെ.എസ്.അഷ്റഫ്, ടി.ടി.കുരുവിള, സി.വി.മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.