നാഗ്പുരിൽ ഫാത്തിമ നിദയുടെ മരണം ഡോക്ടർമാരുടെ വീഴ്ചയല്ല: ഐഎംഎ റിപ്പോർട്ട്
Mail This Article
ആലപ്പുഴ ∙ സൈക്കിൾ പോളോ താരം ഫാത്തിമ നിദ (10) ഭക്ഷ്യവിഷബാധയെത്തുടർന്ന് നാഗ്പുരിലെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ, ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തു വീഴ്ചയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നാഗ്പുർ ഘടകത്തിന്റെ റിപ്പോർട്ട്.മരണം സംഭവിച്ച് 40 ദിവസം ആകുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ടോ പൊലീസ് അന്വേഷണ റിപ്പോർട്ടോ ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് പ്രാഥമിക അന്വേഷണത്തിൽ, ഡോക്ടർമാർക്കു തെറ്റു സംഭവിച്ചതായി തെളിവില്ലെന്ന ഐഎംഎ റിപ്പോർട്ട് പുറത്തുവന്നത്.ആശുപത്രിയിലേക്കു നടന്നുപോയ നിദയ്ക്ക് കുത്തിവയ്പെടുത്ത ശേഷമാണു ബോധം പോയതും പിന്നീടു മരിച്ചതും. ഇതു ഡോക്ടർമാരുടെ പിഴവാണെന്ന് ആരോപണമുയർന്നിരുന്നു. ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ നിദ, ഡിസംബർ 22ന് ആണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും പിന്നാലെ മരിച്ചതും.