ADVERTISEMENT

ആലപ്പുഴ ∙ സൈക്കിൾ പോളോ താരം ഫാത്തിമ നിദ (10) ഭക്ഷ്യവിഷബാധയെത്തുടർന്ന് നാഗ്പുരിലെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ, ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തു വീഴ്ചയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നാഗ്പുർ ഘടകത്തിന്റെ റിപ്പോർട്ട്.മരണം സംഭവിച്ച് 40 ദിവസം ആകുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ടോ പൊലീസ് അന്വേഷണ റിപ്പോർട്ടോ ലഭിച്ചിട്ടില്ല.

ഇതിനിടെയാണ് പ്രാഥമിക അന്വേഷണത്തിൽ, ഡോക്ടർമാർക്കു തെറ്റു സംഭവിച്ചതായി തെളിവില്ലെന്ന ഐഎംഎ റിപ്പോർട്ട് പുറത്തുവന്നത്.ആശുപത്രിയിലേക്കു നടന്നുപോയ നിദയ്ക്ക് കുത്തിവയ്പെടുത്ത ശേഷമാണു ബോധം പോയതും പിന്നീടു മരിച്ചതും. ഇതു ഡോക്ടർമാരുടെ പിഴവാണെന്ന് ആരോപണമുയർന്നിരുന്നു. ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ നിദ, ഡിസംബർ 22ന് ആണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും പിന്നാലെ മരിച്ചതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com