ഗൃഹനാഥന്റെ ദുരൂഹമരണം; ‘മരണകാരണം മുറിവുകളും ആന്തരികക്ഷതവും’

HIGHLIGHTS
  • ബലപ്രയോഗത്തിനിടെ മരിച്ചെന്ന നിഗമനത്തിൽപൊലീസ് മക്കളെ വിശദമായി ചോദ്യംചെയ്യും
crime-scene
പ്രതീകാത്മക ചിത്രം
SHARE

കറ്റാനം ∙ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഭരണിക്കാവ് തെക്ക് ലക്ഷ്മി ഭവനത്തിൽ ഉത്തമന്റെ (70) മരണകാരണം ശരീരത്തിലേറ്റ മുറിവുകളും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉത്തമന്റെ 2 മക്കൾ പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. ഉത്തമനെ കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഫൊറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്ത ശേഷമാണ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയത്. ബലപ്രയോഗത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണു കരുതുന്നതെന്ന് കുറത്തികാട് എസ്എച്ച്ഒ പറഞ്ഞു. മക്കളായ ഉദയകുമാറും ഉല്ലാസും നിരീക്ഷണത്തിലാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA