ജിഷമോൾക്ക് മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് പൊലീസ്; ജയിലിലെത്തി ചോദ്യം ചെയ്തു

jishamol
ജിഷമോൾ (ഫയൽ ചിത്രങ്ങൾ)
SHARE

ആലപ്പുഴ ∙ കള്ളനോട്ട് കേസിലെ പ്രതിയായ എടത്വ മുൻ കൃഷി ഓഫിസർ ജിഷമോളെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിലിലെത്തി ചോദ്യം ചെയ്തു. മാവേലിക്കര ജില്ലാ ജയിലിലായിരുന്നു ചോദ്യം ചെയ്യൽ. ഇവരെ ഒരു ദിവസത്തേക്കു ജയിലിൽ ചോദ്യം ചെയ്യാൻ കോടതി ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയിരുന്നു.

സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ റിമാൻഡിലായപ്പോൾ തനിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു ജിഷമോൾ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇവരെ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം ജയിലിൽ തിരിച്ചെത്തിച്ചതോടെയാണ് ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈം ബ്രാഞ്ച് അപേക്ഷിച്ചത്.

ചോദ്യം ചെയ്യലിനിടയിൽ ജിഷമോൾക്ക് മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നു പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളെ ചോദ്യം ചെയ്യാനും കോടതിയിൽ അപേക്ഷ നൽകുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.വി.രമേഷ് കുമാർ പറഞ്ഞു. കേസിൽ ആകെ 11 പ്രതികളാണുള്ളത്. ഇതിൽ എട്ടുപേരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതു കൂടാതെ രണ്ടുപേർ നേരത്തെ കായംകുളം കള്ളനോട്ട് കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ആലപ്പുഴ കേസിലും പ്രതികളാണ്. ഒരു പ്രതിയെ പിടികൂടാനുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS