ADVERTISEMENT

നൂറനാട് ∙ സമീപവാസിയുടെ വീടിനുള്ളിൽ യുവാവ് മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണെങ്കിലും പൊലീസ് വിശദമായി അന്വേഷിക്കും. മരിച്ച പുലിമേൽ കൂമ്പളുവീട്ടിൽ ജിതേഷിന്റെ (38) മരണത്തെപ്പറ്റി വീട്ടുകാർ പരാതി നൽകിയതിനാലാണ് വിശദ അന്വേഷണം.സമീപവാസിയുടെ വീട്ടിൽ വച്ചാണ് ജിതേഷ് പൊള്ളലേറ്റു മരിച്ചത്. ജിതേഷ് തങ്ങളെ കൊലപ്പെടുത്താനാണ് എത്തിയതെന്ന് ഈ വീട്ടിലെ ആശ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവർ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് ജോലി ചെയ്യുന്ന ആശ നാട്ടിലെത്തുന്നതിനു മുൻപ് ജിതേഷുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് നൂറനാട് സിഐ പി.ശ്രീജിത്ത് പറഞ്ഞു. പറഞ്ഞു. 

ഒരു ഫോൺവിളി വന്നതിനു പിന്നാലെയാണ് ജിതേഷ് പെട്ടെന്നു വീട്ടിൽ നിന്നു പോയതെന്ന് ജിതേഷിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആരാണു വിളിച്ചതെന്നു വ്യക്തമല്ലെന്നും പറയുന്നു. ജിതേഷിന്റെ ആന്തരാവയവങ്ങൾ പരിശോധനയ്ക്കായി തിരുവനന്തപുരം പതോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.‌ആശയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ജിതേഷിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com