‘പൊളി’റോഡ്; തുമ്പോളിയിൽ ഉദ്ഘാടനത്തിനു മുൻപ് റോഡ് തകർച്ചയിൽ

ടാറിങ് നടത്തി ഒരു മാസത്തിനുള്ളിൽ തകർന്ന തുമ്പോളി വികസനം പടിഞ്ഞാറ് കുരിശടിയിൽ നിന്നു വടക്കോട്ടുള്ള റോഡ്. ചിത്രം : മനോരമ
SHARE

ആലപ്പുഴ∙ ടാറിങ് നടത്തി ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നു. തുമ്പോളി വികസനം പടിഞ്ഞാറ് കുരിശടിയിൽ നിന്നു വടക്കോട്ടുള്ള റോഡാണു തകർന്നത്. റോഡിന്റെ ഉദ്ഘാടനത്തിനു മുൻപാണു ചവിട്ടിയാൽ താഴുന്ന വിധത്തിൽ റോഡ് തകർന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിനു കീഴിലുള്ളതാണു റോഡ്. തീരപ്രദേശത്തെ 50ലധികം വീടുകളിലേക്കുള്ള പാതയാണിത്. ഏറെക്കാലം തകർന്നു കിടന്നതിനെത്തുടർന്നാണു റോഡ് പുനർനിർമിച്ചത്,

മെറ്റൽ നിരത്തി അതിനു മുകളിൽ പേരിനു മാത്രം ടാർ ഇട്ട് ഉറപ്പിക്കുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. ആവശ്യത്തിനു ടാർ ഉപയോഗിക്കാഞ്ഞതിനാൽ ടാറിങ്ങിനു വേണ്ട നിലവാരമില്ല. പലയിടത്തും ചുള്ളിക്കമ്പുകൊണ്ട് ഇളക്കിയാൽ പോലും ടാർ ഇളകി വരുന്ന സ്ഥിതിയാണ്. എത്രയും വേഗം പ്രശ്നത്തിനു പരിഹാരം കാണമെന്നാണു നാട്ടുകാരുടെ ആവശ്യം.

അതേസമയം ടാറിങ് നടന്ന ദിവസങ്ങളിൽ മഴ പെയ്തതോടെ പ്രവൃത്തി തടസ്സപ്പെട്ടിരുന്നെന്നും മഴ പെയ്ത ദിവസത്തെ ടാറിങ്ങാണ് ഇളകുന്നതെന്നും അധികൃതർ പറയുന്നു.

 റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ബാക്കിയാണെന്നും ടാറിങ് ഇളകിയ ഭാഗം ഉടൻ ശരിയാക്കുമെന്നും അധികൃതർ പ്രതികരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS