ADVERTISEMENT
പൂച്ചാക്കൽ ∙ ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട്ജെട്ടിയിലെ ഉപയോഗശൂന്യമായ ഫൈബർ ബോട്ട് നീക്കാൻ നടപടിയില്ല. തകർന്ന ബോട്ട് വർഷങ്ങളായി പാണാവള്ളി ബോട്ട് ജെട്ടിയുടെ പരിസരത്ത് കെട്ടിയിട്ടിരിക്കുകയാണ്. കായലിലും മണ്ണിലുമായി പൂണ്ടാണ് ബോട്ട് കിടക്കുന്നത്. യന്ത്രം ഉൾപ്പെടെ കായലിലാണ്. ബോട്ടിന്റെ വശങ്ങളും അടിത്തട്ടും പൂർണമായി ദ്രവിച്ച് രണ്ടായി പിളർന്നിട്ടുണ്ട്. ബോട്ട് ജെട്ടിയുടെ സമീപം നല്ലൊരു ഭാഗം  ബോട്ട് കവർന്നിരിക്കുകയാണ്. ഇതു മൂലം ബോട്ട് സ്റ്റേഷന് സമീപം യാത്രാബോട്ട്, സ്പെയർ ബോട്ട്, റെസ്ക്യൂ ബോട്ട്, തകരാറാകുന്ന ബോട്ട് എന്നിവയ്ക്ക് നങ്കൂരമിടാൻ സ്ഥലമില്ല. തകർന്ന ബോട്ട് നീക്കം ചെയ്യാൻ ജലഗതാഗത വകുപ്പ് കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനോട് നേരത്തെ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT