ADVERTISEMENT

തുറവൂർ ∙ ദേശീയ പാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ–തുറവൂർ പ്രദേശത്ത് ഗതാഗത നിയന്ത്രണം 2 ദിവസം കൂടി തുടരും. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സ്ഥലം സന്ദർശിച്ചു നൽകിയ നിർദേശ പ്രകാരം കൂടുതൽ പണികൾ പൂർത്തിയാക്കാനാണു നിയന്ത്രണം നീട്ടുന്നതെന്നു കലക്ടർ അറിയിച്ചു.  കൊച്ചിയിൽനിന്ന് ആലപ്പുഴ ഭാത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്ന കിഴക്കു ഭാഗത്തുള്ള താൽക്കാലിക റോഡിലെ കുഴികൾ പൂർണമായും അടച്ചു. 

അരൂർ മുതൽ തുറവൂർ വരെ 2 കിലോമീറ്റർ റോഡിലെ കുഴികൾക്ക് മുകളിൽ പ്രത്യേക അനുപാതത്തിലുള്ള കോൺക്രീറ്റ് മിശ്രിതം(ഡ്രൈ ലീൻ കോൺക്രീറ്റ്) ഉപയോഗിച്ച് റോഡ് നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ള ഭാഗങ്ങളിൽ കുഴികളടച്ചു. കോൺക്രീറ്റിങ്ങും ഇന്റർലോക് ടൈൽ പാകുന്ന ജോലിയും നടത്തി. ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്കുള്ള വാഹനങ്ങൾ പോകുന്ന പടിഞ്ഞാറുള്ള റോഡിന്റെ പുനരുദ്ധാരണം എന്നു തുടങ്ങണമെന്നത് സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും. 

സർവീസ് റോഡിനൊപ്പം നടപ്പാതയും കാനയും നിർമിക്കും 
അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡിന്റെ പണി പൂർത്തിയാക്കിയ ശേഷം സർവീസ് റോഡിനോട് ചേർന്നു നടപ്പാതയും വെള്ളക്കെട്ട് ഒഴിവാക്കാൻ കാനയും നിർമിക്കും. നിലവിൽ കിഴക്കും പടിഞ്ഞാറുമുള്ള റോഡിലൂടെ ഒറ്റവരിയായി മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. വാഹനങ്ങളെ മറികടക്കാതിരിക്കാൻ ബോർഡുകൾ സ്ഥാപിക്കും. 30 കിലോമീറ്റർ വേഗമാണ് അനുവദിച്ചിരിക്കുന്നത്. 

English Summary:

Aroor- Thuravur elevated highway

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com