കായംകുളത്ത് ഉയരപ്പാത വേണം; പ്രതിഷേധത്തീയായി മനുഷ്യമതിൽ

Mail This Article
കായംകുളം∙ പട്ടണത്തെ രണ്ടായി വിഭജിക്കുന്ന ദേശീയപാത നിർമാണം ഒഴിവാക്കി ചിറക്കടവം മുതൽ ഷെഹീദാർപള്ളി ജംക്‌ഷൻ വരെ ഉയരപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി ദേശീയപാതയിൽ തീർത്ത മനുഷ്യമതിൽ സമരത്തിൽ ഒട്ടേറെപ്പേർ പങ്കാളികളായി. കക്ഷി, രാഷ്ട്രീയ ഭേദമെന്യേയാണ് പൗരാവലി സമരത്തിൽ അണിചേർന്നത്. മുൻ എം.പി സെബാസ്റ്റ്യൻപോൾ ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക ലാഭങ്ങൾക്കപ്പുറം ജനജീവിതം കൂടി പരിഗണിച്ചായിരിക്കണം റോഡ് നിർമാണം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ഒരു നാടിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള കോർപറേറ്റ് നീക്കം അനുവദിക്കരുതെന്നും പറഞ്ഞു. ജനകീയ സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ദിനേഷ് ചന്ദന, പി.ഇ. ഹരിഹരൻ, സജീർ കുന്നുകണ്ടം എന്നിവർ പ്രസംഗിച്ചു.
നഗരസഭാധ്യക്ഷ പി.ശശികല, ജനപ്രതിനിധികളായ കെ.പുഷ്പദാസ്, എ.പി.ഷാജഹാൻ, എ.ജെ.ഷാജഹാൻ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത സംഘടനാ ഭാരവാഹികളായ താഹാ മുസ്‌ല്യാർ, സ്വാമി വിശുദ്ധാനന്ദ, കെ.പി.ശ്രീകുമാർ, എൻ.രവി, ടി.സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി, എ.എം.കബീർ,എ.ഇർഷാദ്, എ.ഷാജഹാൻ, എ.അജികുമാർ, എ.എ.റഹീം, വി.എം.അമ്പിളിമോൻ, പാലമുറ്റത്ത് വിജയകുമാർ, കൃഷ്ണകുമാർ രാംദാസ്, സിയാദ് മണ്ണാമുറി,എസ്.കെ.നസീർ, അനസ് ഇല്ലിക്കുളം, സിനിൽ സബാദ്, എ.എ.വാഹിദ്, എ.എച്ച്.എം.ഹുസൈൻ, സക്കീർ ഹുസൈൻ കോയിക്കൽ,സജുമറിയം, അൻസാരി കോയിക്കലേത്ത്, ആർ.ഭദ്രൻ, റഷീദ് ചീരാമത്ത് എന്നിവർ നേതൃത്വം നൽകി.