ADVERTISEMENT

കായംകുളം∙ കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞതോടെ ജനങ്ങളുടെ ഓർമയിലെത്തിയത് 15 വർഷം മുൻപു നടന്ന കരുനാഗപ്പള്ളി പുത്തൻതെരുവ് ടാങ്കർ ദുരന്തം. അന്ന് ടാങ്കർ ലോറി മറിഞ്ഞ് പാചക വാതകം ചോർന്ന് ഉണ്ടായ ദുരന്തത്തിൽ രണ്ട് പൊലീസുകാരും ഒരു ഫയർമാനും നാട്ടുകാരും ഉൾപ്പെടെ 14 പേരാണ് മരിച്ചത്. കായംകുളം സ്വദേശി ഫയർമാനായ ഒ.സമീറാണ് അന്ന് മരിച്ചവരിൽ ഒരാൾ.ഇന്ന് സമീർ അനുസ്മരണം കായംകുളത്ത് നടക്കുന്നുണ്ട്. 

ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ എൽപിജി ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് പാചകവാതകം മാറ്റിയതിനു ശേഷം ഹോസിൽ ബാക്കിയുള്ള പാചകവാതകം കളയാനായി അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്യുന്നു.
ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ എൽപിജി ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് പാചകവാതകം മാറ്റിയതിനു ശേഷം ഹോസിൽ ബാക്കിയുള്ള പാചകവാതകം കളയാനായി അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്യുന്നു.

കായംകുളം യൂണിറ്റിലെ ഫയർമാനായ വിനോദിന് അന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അന്ന് അപകടത്തിന്റെ ആദ്യ ഫോൺ കോൾ അറ്റൻഡ് ചെയ്ത സന്തോഷ് കുമാർ ഇന്നലെ നടന്ന അപകടത്തിലും രക്ഷാപ്രവർത്തകനായി ഉണ്ടായിരുന്നു. കാർത്തികപ്പള്ളി തഹസിൽദാർ പി.എ.സജീവ്കുമാർ, സിഐ അരുൺഷാ, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് ടീം എന്നിവർ സുരക്ഷയൊരുക്കുന്നതിന് നേതൃത്വം നൽകി.

കൊറ്റുകുളങ്ങരയിൽ മുൻപും അപകടം
കൊറ്റുകുളങ്ങര∙ ദേശീയപാതയിൽ കൊറ്റുകുളങ്ങരയിൽ ഇന്നലെ വാതക ടാങ്കർ മറിഞ്ഞതിന് സമീപം 15 വർഷം മുൻപും സമാനമായ അപകടം സംഭവിച്ചിട്ടുണ്ട്. കൊറ്റുകുളങ്ങരയിലെ വാട്ടർ ടാങ്കിന് സമീപമായിരുന്നു അന്ന് അപകടം. ആർക്കും പരുക്കേറ്റിരുന്നില്ല. ഖലാസികളാണ് അന്ന് ക്യാപ്‌സൂൾ (ടാങ്ക്്്) ഉയർത്തിയതെന്ന് നിവാസികൾ പറയുന്നു.

English Summary:

Kayamkulam gas tanker accident brings back memories of the Karunagappally Puthantheeruve tragedy. Fifteen years later, the similar incident highlights the ongoing risks and the bravery of emergency responders.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com