ADVERTISEMENT

എടത്വ ∙ പുളിയിളക്കത്തിനു പിന്നാലെ ഓരു വെള്ളത്തിന്റെ ഭീഷണി കൂടിയായതോടെ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു. പല പാടത്തും ഈന്നു നിരക്കുന്ന സമയത്താണു നെൽച്ചെടികൾ കരിയുന്നത്. ആയിരക്കണക്കിനു തുക ചെലവഴിച്ച് കൃഷിചെയ്ത പാടശേഖരങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്.ഓരിന്റെ സാന്ദ്രത കുറയ്ക്കാൻ മണിയാർ ഡാം തുറന്നു വെള്ളം ഒഴുക്കി വിട്ടെന്നു പറയുന്നുണ്ടെങ്കിലും വെള്ളം ഒഴുകിയെത്തി ഉപ്പിന്റെ സാന്ദ്രത കുറയാൻ ദിവസങ്ങൾ എടുക്കും. 

വെള്ളം ലഭിക്കാത്തതിനാൽ ഇപ്പോൾതന്നെ പല പാടശേഖരത്തും നെല്ല് വെങ്കതിരായി മാറിക്കഴിഞ്ഞു.കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വൻ തോതിൽ ചെളിക്കട്ടയുടെ പുളി ഇറങ്ങുന്ന സാഹചര്യമുണ്ടെന്ന് അറിഞ്ഞിട്ടും കൃഷി വകുപ്പ് അധികൃതർ നടപടി എടുത്തില്ല. ഇതു കാരണം ഇക്കുറി വൻതോതിൽ വിളവു കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് കർഷകർ പറയുന്നത്. ഇതിനിടയിൽ കടുത്ത ചൂടു കാരണം നെൽച്ചെടികൾ ഉണങ്ങി തുടങ്ങി.

English Summary:

Salinity in Kuttanad's paddy fields is devastating rice crops in Edathua. The lack of freshwater and intense heat are exacerbating the crisis, leading to widespread crop failure and farmer distress.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com