ADVERTISEMENT

മാവേലിക്കര ∙ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി റൗണ്ട് എബൗട്ട് ഒരുക്കി. അപ്പോഴേക്കും സിഗ്നൽ വിളക്ക് മിഴിയടച്ചു. തട്ടാരമ്പലം ജംക്‌ഷനിൽ അപകടങ്ങൾ വർധിക്കുന്നു. കായംകുളം, മാവേലിക്കര, ഹരിപ്പാട്, മാന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനാണു തട്ടാരമ്പലം. വാഹനങ്ങൾ അലക്ഷ്യമായി കടന്നു പോകുന്നതിനാൽ അപകടങ്ങൾ സ്ഥിരമായ ജംക്‌ഷനിൽ പരിഹാരം എന്ന നിലയിലാണു സിഗ്നൽ വിളക്ക് സ്ഥാപിച്ചത്. എന്നാൽ  6 മാസത്തിലേറെയായി സിഗ്നൽ വിളക്ക് പ്രവർത്തിക്കുന്നില്ല. 

 തട്ടാരമ്പലം–പന്തളം റോഡ് കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ (കെഎസ്ടിപി) നവീകരിക്കുന്നതിന്റെ ഭാഗമായാണു തട്ടാരമ്പലം, കൊച്ചാലുംമൂട് ജംക്‌ഷനുകളിൽ റൗണ്ട് എബൗട്ട് ഒരുക്കിയത്. ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരമായി ഏർപ്പെടുത്തിയ റൗണ്ട് എബൗട്ട് സംവിധാനം ഏറെ ഫലപ്രദമാണെന്നു ബോധ്യപ്പെട്ടെങ്കിലും സിഗ്നൽ വിളക്ക് പ്രകാശിക്കാത്തതിനാൽ ഏതു ദിശയിൽ നിന്നുള്ള വാഹനം എപ്പോൾ എവിടേക്കു പ്രവേശിക്കുമെന്നു കൃത്യത ഇല്ല. അതിനാൽ ജംക്‌ഷനിൽ അപകടം  പതിവാണ്. റൗണ്ട് എബൗട്ട് സ്ഥാപിച്ച  ശേഷം മാത്രം ജംക്‌ഷനിലുണ്ടായ ഉണ്ടായ അപകടങ്ങളിൽ പലരും മരിച്ചിട്ടുണ്ട്. സിഗ്നൽ വിളക്ക്  നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം..

English Summary:

Thattarambalam junction accidents highlight the urgent need for traffic signal repair. The malfunctioning signal, coupled with a new roundabout, causes confusion and increases the risk of collisions resulting in fatalities and demand for prompt action.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com