ADVERTISEMENT

എടത്വ ∙ തലവടി നീരേറ്റുപുറം ടിഎംടി ഹൈസ്കൂളിൽ രണ്ടു ദിവസങ്ങളിൽ തുടർച്ചയായി മോഷണം. കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും, മിക്സിയും, ചോറു വിളമ്പുന്ന പാത്രങ്ങൾ വരെയും മോഷ്ടാക്കൾ കൊണ്ടുപോയി. അടുക്കളയിലുണ്ടായിരുന്ന സീലിങ് ഫാനും മോഷ്ടാക്കൾ അഴിച്ചുകൊണ്ടുപോയി. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.

ടിഎംടി സ്കൂൾ പരിസരം സന്ധ്യ കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായി പരാതിയുണ്ട്. പ്രദേശത്തു ലഹരിമരുന്നും, കഞ്ചാവും വ്യാപകമായി വിൽപന നടത്തുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ പലരും ഭയം കൊണ്ട് പൊലീസിൽ പരാതി നൽകാൻ തയാറാകുന്നില്ല.

സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധർ ആക്രമണം നടത്തുന്നതും പതിവാണ്. കഴിഞ്ഞ ദിവസം തലവടി ഗവ. ഹൈസ്കൂളിലെ ചെടിച്ചട്ടികളും ജനൽ ചില്ലുകളും സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. മുൻപ് നീരേറ്റുപുറം പ്രദേശത്തു കാണിക്കവഞ്ചി അടക്കം നിരവധി മോഷണം നടന്നിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരയോടെ  എടത്വ ടൗണിൽ പള്ളി പാലത്തിനു സമീപം ജ്വല്ലറി ഉടമയുടെ പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കള്ളനെ കണ്ടെത്തി തടഞ്ഞുവച്ച് അറിയിച്ചിട്ടും പൊലീസ് എത്താതിരുന്നതു വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. പൊലീസ് പ്രധാന റോഡുകളിൽ റോന്തു ചുറ്റുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ എത്തുന്നില്ലെന്നും പരാതിയുണ്ട്.

English Summary:

TMT High School theft in Edathua highlights a rise in crime. The thefts, along with reports of drug use and anti-social behavior, are causing alarm in the Neerettoopuram community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com