ADVERTISEMENT

ചാരുംമൂട് ∙ രാത്രി  അലക്ഷ്യമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടക്കിയ രണ്ടു സംഭവങ്ങളിൽ വാഹനങ്ങളും പ്രതികളും പൊലീസ് പിടിയിൽ.പാലമേൽ സ്വദേശികളായ രഘു (50) സുരേഷ് കുമാർ (45) എന്നിവരുടെ മരണത്തിനിടയാക്കിയ അപകടങ്ങൾക്കു ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കൃഷ്ണപുരം കൊച്ചുമുറി സൗത്തിൽ കൊച്ചുവീട്ടിൽ തെക്കെതിൽ സനീർ  (36) വള്ളികുന്നം കടുവിനാൽ മുറിയിൽ നഗരൂർവീട്ടിൽ ജയ് വിമൽ (41) എന്നിവരെയാണ് നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ശ്രീകുമാറും സംഘവും പിടികൂടിയത്.ഫെബ്രുവരി 8ന്  രാത്രി നൂറനാട് മാവിള ജംക്‌ഷനിൽ ആയിരുന്നു ആദ്യത്തെ അപകടം.

വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിയ പാലമേൽ ഉളവുക്കാട് രെജുഭവനത്തിൽ രഘുവിനെ  ബൈക്കിൽ അലക്ഷ്യമായി വന്ന സനീർ ഇടിച്ചിട്ട ശേഷം ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത് കടന്നു കളയുകയായിരുന്നു. 5 ദിവസം മുൻപായിരുന്നു രണ്ടാമത്തെ സംഭവം. രാത്രി 11 ന് റോഡ് വശത്തു കൂടി നടന്നുപോയ മൂകനും ബധിരനുമായ പാലമേൽ പണയിൽ മുറിയിൽ ജയഭവനം വീട്ടിൽ സുരേഷ് കുമാറിനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ ജയ് വിമലിനെ അപകടം നടന്ന് മൂന്നാം ദിവസം പിടികൂടുകയായിരുന്നു.  പ്രതികളെ  കോടതിയിൽ ഹാജരാക്കി.എസ്ഐമാരായ എസ്.നിതീഷ്, ഗോപാലകൃഷ്ണൻ, എസ്‌സിപിഒ മാരായ സിജു, രജീഷ്, രജനി സിപിഒമാരായ മനുകുമാർ, വിഷ്ണു വിജയൻ, ജയേഷ്, പ്രശാന്ത്, മണിലാൽ, ജംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.ഇരു വാഹനങ്ങളും കോടതിയിൽ ഹാജരാക്കി.

English Summary:

Reckless driving in Charummoodu results in two fatalities, with the local police arresting the accused. The incidents, which caused the deaths of Raghu and Suresh Kumar, highlight critical road safety issues in the region.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com