ADVERTISEMENT

മാന്നാർ ∙നാലുതോടു പാടശേഖരത്തിലേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ വഴിയില്ലാതെ ആശങ്കയിലായ നെൽക്കർഷകർക്ക് ആശ്വാസമായി മന്ത്രി സജി ചെറിയാന്റെ ഇടപെടൽ.മാന്നാർ കുരട്ടിശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിലൂടെ നിർമാണം പുരോഗമിക്കുന്ന മുക്കം - വാലേൽ ബണ്ട് റോഡിൽ നിന്നു പാടത്തേക്കുള്ള റാംപിന്റെ നിർമാണം പാതി വഴിയിൽ നിലച്ചതോടെ കൊയ്ത്ത് യന്ത്രം പാടത്തേക്ക് ഇറക്കാൻ വഴിയില്ലാതെയായത്.ഇതു സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട മന്ത്രി സജി ചെറിയാൻ ഇടപെടുകയായിരുന്നു. തുടർന്നു കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടും നിജസ്ഥിതിയും നേരിട്ടു കണ്ട് മാന്നാർ കൃഷി ഓഫിസർ വിശദവിവരങ്ങൾ മന്ത്രിയുടെ ഓഫിസിൽ അറിയിച്ചു.മുക്കം - വാലേൽ ബണ്ട് റോഡിലെ മീൻ കുഴിവേലി കലുങ്കിന്റെ കിഴക്ക് ഭാഗത്ത് ഒന്നും പടിഞ്ഞാറു ഭാഗത്ത് നാലും ഉൾപ്പെടെ അഞ്ച് റാംപുകളാണ് നിർമിച്ചിരിക്കുന്നത്. ഈ റാംപുകളുടെ കോൺക്രീറ്റിങ് കഴിഞ്ഞെങ്കിലും റോഡ് ലവലിൽ നിന്ന് ഏറെ ഉയരത്തിലാണ് റാംപിന്റെ കൽക്കെട്ടുകൾ നിർമിച്ചത്. ബണ്ട് റോഡും റാംപും ഒരേ നിരപ്പിൽ എത്തിച്ചെങ്കിൽ മാത്രമേ കൊയ്ത്ത് യന്ത്രം പാടത്തേക്ക് ഇറക്കാൻ കഴിയുകയുള്ളൂ. നാലുതോടു പാടശേഖരത്തിൽ 10ന് കൊയ്ത്ത് തുടങ്ങാനിരിക്കെ പ്രശ്നം പരിഹരിക്കാൻ കരാറുകാരോട് മന്ത്രി നിർദേശിച്ചതായും ഇന്നു മുതൽ പാത മണ്ണിട്ടുയർത്തി പരിഹരിക്കപ്പെടുമെന്നുമാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

English Summary:

Minister Saji Cherian's intervention solved Mannāru's rice harvesting crisis. A Malayala Manorama report highlighted the inaccessibility of Nāluthōḍu paddy fields to harvesting machinery, leading to the prompt construction of access ramps.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com