ADVERTISEMENT

കുട്ടനാട് ∙ ഷെയ്ക്സ്പിയർ നാടകങ്ങൾ അരങ്ങിലെത്തിച്ചു വിസ്മയം സൃഷ്ടിച്ച ജോസഫുകുഞ്ഞിന്റെ മരണത്തിന്റെ ഞെട്ടലിലാണു ശിഷ്യരും നാട്ടുകാരും സുഹൃത്തുക്കളും. കുട്ടനാടിന്റെ ഷെയ്ക്സ്പിയർ എന്ന് അറിയപ്പെടുന്ന ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻ ഊരുക്കരി നൊച്ചുവീട്ടിൽ ജോസഫുകുഞ്ഞാണ് (58) അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്. പാഠപുസ്തകത്തിന്റെ ഏടുകൾക്കപ്പുറം കലയുടെയും സാഹിത്യത്തിന്റെയും ലോകത്തേക്കു തന്റെ ശിഷ്യരെ നയിച്ച മാതൃകാ അധ്യാപകൻ ആയിരുന്നു. 2022ലെ അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാർഡ് ജേതാവാണ്.

ഷെയ്ക്സ്പിയറിന്റെ 7 നാടകങ്ങൾ 9 വർഷങ്ങൾ തുടർച്ചയായി ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെക്കൊണ്ട് അരങ്ങിൽ അവതരിപ്പിച്ചു. പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. ഷെയ്ക്സ്പിയർ നാടകങ്ങളുടെ അവതരണത്തിനു വേണ്ടി സ്കൂളിൽ സ്ട്രാറ്റ്ഫഡ് സ്റ്റേജ് എന്ന നാടക തിയറ്റർ രൂപീകരിച്ചു. വിദ്യാർഥികൾക്ക് 5 മാസത്തെ പരിശീലനം നൽകി ഡയലോഗുകൾ ഹൃദിസ്ഥമാക്കിയാണു പൂർണമായി ഇംഗ്ലിഷിൽ ഓരോ നാടകങ്ങളും വേദിയിൽ അവതരിപ്പിച്ചത്.

ഷെയ്ക്സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളായ ഒഥല്ലൊ, ജൂലിയസ് സീസർ, മാർക്ക് ആന്റണി തുടങ്ങിയ വേഷങ്ങൾ അതിഗംഭീരമായി സ്റ്റേജിൽ അവതരിപ്പിച്ചു കാണികളുടെ കയ്യടി നേടിയ നടനുമായിരുന്നു അദ്ദേഹം. ജോസഫുകുഞ്ഞിന്റെ നിസ്വാർഥമായ പ്രവർത്തനങ്ങളെയും നാടകം അഭിനയിച്ച കുട്ടികളെയും സ്കൂൾ അധികൃതരെയും അനുമോദിച്ചു വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.രവീന്ദ്രനാഥ് അയച്ച കത്ത് സ്കൂളിലെ ഓഫിസിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ലോക നാടകവേദിയിൽ നിന്ന് അരങ്ങ് ഒഴിഞ്ഞെങ്കിലും കുട്ടനാടൻ ഷെയ്ക്സ്പിയറായ ജോസഫുകുഞ്ഞ് ഷെയ്ക്സ്പിയർ കഥാപാത്രങ്ങളെപ്പോലെ ആരാധക മനസ്സുകളിൽ അമരനായി ജീവിക്കും.

English Summary:

Joseph Kunju, the "Shakespeare of Kuttanad," a renowned teacher and actor, has passed away. His legacy of inspiring students through Shakespearean theatre lives on.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com