ADVERTISEMENT

കായംകുളം∙ അറ്റകുറ്റപ്പണിക്കായി അടച്ച കാക്കനാടിന് സമീപത്തെ പുളിയറ ലവൽ ക്രോസ് നിശ്ചിത ദിവസം കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിന് എതിരെ പ്രതിഷേധം ഉയരുന്നു.ഈ മാസം ഒന്നു മുതൽ 5 വരെ ഗേറ്റ് അടയ്ക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ പണി രണ്ട് ദിവസം നടത്തിയ ശേഷം നിർത്തിവയ്ക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി  യൂത്ത് കോൺഗ്രസ്‌ പത്തിയൂർ മണ്ഡലം പ്രസിഡന്റ് ആദർശ് മഠത്തിൽ റെയിൽവേ മന്ത്രിക്കും സീനിയർ ഡിവിഷനൽ മാനേജർക്കും പരാതി നൽകി. 

ലവൽ ക്രോസ് ഭാഗത്തെ സ്ലാബുകളും കോൺക്രീറ്റുകളും ഇളക്കി ഇട്ടിരിക്കുകയാണ്. കാൽനടയാത്രപോലും അസാധ്യമാണ്. ഈ മാസം 5 വരെ ഗേറ്റ് അടഞ്ഞ് കിടക്കുമെന്ന ബോർഡ് ഇപ്പോഴും ഗേറ്റിൽ തൂക്കിയിട്ടുമുണ്ട്. നിർമാണ സ്ഥലത്ത് എത്തിച്ച ചില യന്ത്രങ്ങൾ കേടായതാണ് പണി നിർത്തിവയ്ക്കാൻ കാരണമെന്നാണ് ആരോപണം. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ റെയിൽവേ കൂട്ടാക്കുന്നില്ലെന്നും പരാതിയുണ്ട്. കാക്കനാട് ലവൽ ക്രോസ് കേടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് പുളിയറ ഗേറ്റ് വഴിയാണ്.

English Summary:

Puliyara level crossing closure near Kakkanad continues to disrupt residents. Local protests and official complaints have been filed due to the unannounced extension of the closure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com