ADVERTISEMENT

കലവൂർ ∙ കാട്ടൂർ പടിഞ്ഞാറ് മാതാവിന്റെ കുരിശടിക്കു മുന്നിൽ പനക്കൽ മഹാദേവി ക്ഷേത്രം ഭാരവാഹികൾ കൽവിളക്ക് സംഭാവനയായി സ്ഥാപിച്ചു നൽകി. പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ചേർന്നു കുരിശടിയോട് ചേർന്ന് കുരിശുപുരയും നിർമിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയും സമീപത്തെ റിസോർട്ട് ഉടമയുമായ അസ്‌ലത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുര നിർമാണം തുടങ്ങിയത്. പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവിലാണ് പുര നിർമിച്ചത്. പനക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ട് നടക്കുന്നതും കുരിശുപുരയ്ക്ക് സമീപമുള്ള കടപ്പുറത്താണ്. കടലോര മാതാ എന്നാണ് കുരിശുപള്ളിക്ക് വിശ്വാസികൾ നൽകിയിരിക്കുന്ന പേര്. കാട്ടൂർ പള്ളി വികാരി ഫാ.അലൻ ലെസ്‌ലിയും പനക്കൽ ദേവസ്വം പ്രസിഡന്റ് ആർ.ബി.രാമചന്ദ്രനും സെക്രട്ടറി സുരേഷ് ബാബുവും ചേർന്നാണ് കൽവിളക്കിൽ തിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചത്.

English Summary:

Kalavoor's New Coastal Chapel: Built Through Community Effort and Faith

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com