ADVERTISEMENT

മൈസൂരു ∙ ആക്രി വിലയ്ക്ക് വിൽക്കാനിരുന്ന പഴയ ട്രെയിൻ ബോഗി പുത്തൻ രൂപത്തിലാക്കിയപ്പോൾ വിദ്യാർഥികൾക്ക് ലഭിച്ചത് 2 ക്ലാസ്മുറികൾ. ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു അശോകപുരത്തെ വർക്‌ഷോപ് ജീവനക്കാരാണ് 2 ബോഗികൾ രൂപമാറ്റം വരുത്തി റെയിൽവേ കോളനിയിലെ സർക്കാർ പ്രൈമറി സ്കൂളിന് കൈമാറിയത്.

വിവിധ നിറങ്ങൾ നൽകി ഫാനുകൾ ഘടിപ്പിച്ച് ആകർഷകമാക്കിയ ബോഗിയിൽ കളിക്കാനുള്ള ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.  ജീവനക്കാർ തന്നെ 50,000 രൂപ സമാഹരിച്ചാണ് ബോഗി നവീകരിച്ചത്.പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ ക്ലാസ്മുറികൾ പരിമിതമാണെന്ന പരാതി അറിഞ്ഞതോടെയാണ് ഇത്തരമൊരു ആശയം മനസിലുദിച്ചതെന്ന് വർക്‌ഷോപ് ചീഫ് മാനേജർ പി.ശ്രീനിവാസു പറഞ്ഞു. സ്കൂളിന് കൈമാറിയ ബോഗികളുടെ ഉദ്ഘാടനം ദക്ഷിണ പശ്ചിമ റെയിൽവേ വിമൻസ് ഓർഗനൈസേഷൻ പ്രസിഡന്റ് സുജാത സിങ് നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com