ADVERTISEMENT

മൈസൂരു ഇൻഫോസിസ് ട്രെയിനിങ് സെന്ററിൽ കുടുങ്ങിയ പതിനായിരത്തോളം ജീവനക്കാരെ നാട്ടിലെത്തിക്കാൻ കർണാടക ആർടിസി ഇന്നലെ മുതൽ സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തി. ടിക്കറ്റ് ബുക്കിങ്ങിനായി 5 കൗണ്ടറുകളും തുറന്നിട്ടുണ്ട്. യാത്രക്കാരെ അവരുടെ സ്വദേശത്തോ റെയിൽവേ സ്റ്റേഷനിലോ വിമാനത്താവളത്തിലോ ബസുകളിൽ എത്തിക്കും. തിരുവനന്തപുരം, കോട്ടയം, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മധുര, മംഗളൂരു, ബെംഗളൂരു വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഇന്നലെ പ്രത്യേക സർവീസുകൾ നടത്തിയിരുന്നു.

എന്നാൽ, സാധാരണ നിലയിലുള്ള തിരക്കില്ലാത്തതിനാൽ കർണാടക ആർടിസി ഇന്നലെ 1125 ഷെഡ്യൂളുകൾ റദ്ദാക്കി. കോവിഡ് കാലത്തെ വരുമാന നഷ്ടം 6.69 കോടി രൂപയായി. പുതപ്പുകൾ നൽകുന്നതു നിർത്തലാക്കിയ കർണാടക എസി ബസുകളിൽ കർട്ടനുകളും നീക്കം ചെയ്തു. ബസുകളെല്ലാം സമയബന്ധിതമായി അണുവിമുക്തമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com