കോവിഡ് പരിശോധനയ്ക്ക് ഇനി 800 രൂപ
Mail This Article
×
ബെംഗളൂരു ∙ കോവിഡ് ആർടി-പിസിആർ പരിശോധനാ നിരക്ക് 1,200 രൂപയിൽ നിന്ന് 800 രൂപയാക്കി കുറച്ചു. സർക്കാർ നിർദേശിക്കുന്നവർക്കാണ് ഇളവു ലഭിക്കുന്നത്. സ്വന്തം നിലയ്ക്ക് പരിശോധന നടത്തുന്നവരിൽ നിന്ന് 1200 രൂപ ഈടാക്കാം. നേരത്തേയിത് 1600 രൂപയായിരുന്നു. റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് 500 രൂപയാണു നിരക്ക്. വീടുകളിലെത്തി സാംപിൾ ശേഖരിക്കുന്നതിന് 400 രൂപ അധികമായി നൽകണം.
ഏപ്രിലിൽ 4,000 രൂപയായിരുന്നു ആർടി-പിസിആർ പരിശോധനാ നിരക്ക്. പിന്നീടിത് പല ഘട്ടങ്ങളായി കുറയ്ക്കുകയായിരുന്നു. പരിശോധനാ ഫീസിന്റെ പേരിൽ കോവിഡിലേക്കു നയിക്കുന്ന ലക്ഷണങ്ങളുള്ളവരിൽ പലരും പരിശോധന വേണ്ടെന്നു വയ്ക്കുന്നതിനെ തുടർന്നാണ് ചാർജ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.