ADVERTISEMENT

ബെംഗളൂരു∙ സാമ്പാറിനു രുചി പോരെന്ന് ആരോപിച്ച് അമ്മയെയും സഹോദരിയെയും നിറയൊഴിച്ചു കൊന്നതിന് യുവാവ് അറസ്റ്റിലായി. ഉത്തര കന്നഡയിലെ കൊടഗോഡിലാണ് സംഭവം. അമ്മ പാർവതി നാരായണ ഹസ്‍ലർ (42), സഹോദരി രമ്യ (19) എന്നിവരെ കൊലപ്പെടുത്തിയ മഞ്ജുനാഥാണ് (24) അറസ്റ്റിലായത്. 

മദ്യലഹരിയിൽ വീട്ടിലെത്തിയ മഞ്ജുനാഥ് സാമ്പാർ കൊള്ളില്ലെന്ന് ആരോപിച്ച് വഴക്കിനു തുടക്കമിടുകയായിരുന്നു. ഇതിനിടെ രമ്യയ്ക്ക് മൊബൈൽ ഫോൺ വാങ്ങാനുള്ള പാർവതിയുടെ തീരുമാനത്തേയും ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ മഞ്ജുനാഥിന്റെ അഭിപ്രായം വേണ്ടെന്ന് പാർവതി തീർത്തു പറഞ്ഞതോടെയാണ് നാടൻ തോക്ക് ഉപയോഗിച്ച് ഇയാൾ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com