ADVERTISEMENT

ബെംഗളൂരു ∙‌ വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുന്നതിനെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനക്കുറ്റമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. 8 വർഷം പ്രണയിച്ചയാൾ വാഗ്ദാനം ലംഘിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്നു ചൂണ്ടിക്കാട്ടി യുവതിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെആർ പുരം സ്വദേശി വെങ്കടേഷ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വിവാഹ ഉടമ്പടി റജിസ്റ്റർ ചെയ്ത ശേഷം ലംഘിച്ചാൽ മാത്രമേ 415–ാം വകുപ്പു പ്രകാരമുള്ള വഞ്ചനക്കുറ്റമായി പരിഗണിക്കാനാവൂ എന്ന് ജസ്റ്റിസ് കെ.നടരാജൻ വിലയിരുത്തി.

രാമമൂർത്തി നഗർ സ്വദേശിനിയായ യുവതി വെങ്കടേഷിനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ പരാതിയിൽ 2020 മേയ് 5നാണ് പൊലീസ് കേസെടുത്തത്. തുടർന്നാണ് ഇതിനെ ചോദ്യംചെയ്ത് വെങ്കടേഷ് ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com