ADVERTISEMENT

ബെംഗളൂരു∙ പ്രണയത്തിൽ നിന്ന് പിന്മാറാത്തതിനു യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പെൺ സുഹൃത്തിന്റെ ബന്ധു ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിങ് തൊഴിലാളിയായ ഗോവിന്ദരാജു (19) ആണു കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മാവനായ അനിൽകുമാർ (28), സുഹൃത്തുക്കളായ ഭരത്, കിഷോർ, ലോഹിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ചാർമാഡി ചുരത്തിൽ നിന്നു കണ്ടെടുത്തു. 

തന്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ അനിൽകുമാറാണ് വഹിച്ചിരുന്നത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഗോവിന്ദരാജുവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ അനിൽകുമാർ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്ന് യെലഹങ്ക പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com