ADVERTISEMENT

ബെംഗളൂരു∙  മണ്ഡ്യയിൽ ഐപിഎൽ വാതുവയ്പ്പിന്റെ പേരിൽ 28 വയസ്സുകാരനെ കൊലപ്പെടുത്തിയ  കേസിൽ 10 പേർ അറസ്റ്റിൽ. ചിക്കരാസനിക്കരെ ഗ്രാമത്തിലെ പുനീത് (28) ആണ് മരിച്ചത്.  ഐപിഎൽ വാതുവയ്പ്പിൽ പുനീതിന്റെ സുഹൃത്ത് ദർശന്  11,000 രൂപ ലഭിച്ചിരുന്നു.

ഈ തുക നൽകാൻ വാതുവയ്പ്പ് നടത്തിയ ശരത് എന്നയാൾ തയാറായില്ല. ഇത് ചോദിക്കാനെത്തിയ പുനീതിനെ ശരതും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശനായ പുനീതിനെ മദ്ദൂരിലെ കനാലിന് സമീപം ഉപേക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ പുനീത് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ശരത് ഉൾപ്പെടെ 10 പേരെയാണ് മദ്ദൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com