ഒക്ടോബർ 15 വരെ തമിഴ്നാടിന് പ്രതിദിനം നൽകേണ്ടത് 3,000 ഘനയടി ജലം

Mail This Article
×
ബെംഗളൂരു ∙ കാവേരി പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്നുള്ള ബെംഗളൂരു ബന്ദിനിടെ, തമിഴ്നാടിന് 18 ദിവസത്തേക്ക് 3,000 ക്യുസെക് (ഘനയടി) ജലം വീതം വിട്ടുകൊടുക്കാൻ കാവേരി നദീജല നിയന്ത്രണ സമിതി (സിഡബ്ല്യുആർസി) നിർദേശിച്ചു. കൃഷ്ണഗിരിയിലെ ബിലിഗുണ്ടലു അണക്കെട്ടിൽ നിന്ന് നാളെ മുതൽ ഒക്ടോബർ 15 വരെ ജലം നൽകാനാണ് നിർദേശം. ഇന്നലെ നടന്ന സമിതി യോഗത്തിൽ 12,500 ക്യുസെക് ജലം കൂടി തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ കൂടുതൽ ജലം നൽകാനുള്ള സാഹചര്യമല്ല അണക്കെട്ടുകളിലേതെന്ന് കർണാടക വാദിച്ചതോടെയാണ്, നിലവിൽ പ്രതിദിനം നൽകുന്ന 5,000 ക്യുസെക്കെന്നത് 3000 ആയി കുറച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.