ADVERTISEMENT

ബെംഗളൂരു∙ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ഹോർഡിങ്ങുകളും ഫ്ലെക്സ് ബോർഡുകളും അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സർജാപുരയിലും നാഗർഭാവിയിലും മഴയിലും കാറ്റിലും ബോർഡ് തകർന്നു വീണു 4 പേർക്ക് പരുക്കേറ്റു. രാഷ്ട്രീയപാർട്ടികൾ സമ്മേളനങ്ങൾ, റാലികൾ, നേതാക്കളുടെ ജന്മദിനം എന്നിവയുടെ ഭാഗമായാണ് വിലക്ക് ലംഘിച്ച് നടപ്പാതകളിലും മീഡിയനുകളിലും മറ്റും ബോർഡുകൾ സ്ഥാപിക്കുന്നത്. അനധികൃതമായി സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയതോടെയാണ് 2017 ൽ നഗരപരിധിയിൽ ബോർഡുകൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ബസ് സ്റ്റോപ്പുകളിലും കാൽനടമേൽപാലങ്ങളിലും പരസ്യം സ്ഥാപിക്കാൻ ബിബിഎംപിക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു.  

നടപടികൾ കർശനമാക്കണം 
നഗരത്തിൽ അനധികൃതമായി ഹോർഡിങ്, ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരായ നടപടികൾ ഫലപ്രദമല്ലെന്ന് ആക്ഷേപം. ഇടക്കാലത്ത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബോർഡുകൾ നീക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ചു. അനധികൃത ബോർഡുകൾ സ്ഥാപിച്ചവരിൽ നിന്ന് 50000 രൂപ വീതം പിഴ ഈടാക്കാനായിരുന്നു നിർദേശം. എന്നാൽ രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് തുടർനടപടികൾ ഉണ്ടായില്ല. നടപ്പാതകളിൽ സ്ഥാപിച്ച ഡിജിറ്റൽ പരസ്യ ബോർഡുകൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇവ മാറ്റി സ്ഥാപിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് പൊലീസിന്റെ കിയോസ്കുകൾ നിർമിച്ച ഏജൻസിയാണ് ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കാനൊരുങ്ങിയത്.

English Summary:

Illegal hoardings in Bengaluru endanger public safety. Recent collapses caused injuries, highlighting the urgent need to enforce the High Court's ban on these dangerous structures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com