ADVERTISEMENT
ചെന്നൈ ∙ കോവിഡ് ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക ഈടാക്കിയ കിൽപോക്കിലെ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി.  കോവിഡ് ബാധിച്ചു 19 ദിവസം ഇവിടെ ചികിത്സയിലായിരുന്ന രോഗിയിൽ നിന്ന് 12.20 ലക്ഷം രൂപയാണ് ആശുപത്രി ഈടാക്കിയത്. മറ്റു പല രോഗികളിൽ നിന്നും ഇവർ ഭീമായ തുക ഈടാക്കിയതായി ആരോഗ്യ വകുപ്പിനു നേരത്തേ പരാതി ലഭിച്ചിരുന്നു. സർക്കാർ നിരക്കിൽ ചികിത്സ നൽകിയില്ലെങ്കിൽ പ്രവർത്തന അനുമതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു സ്വകാര്യ ആശുപത്രികൾക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി സി.വിജയഭാസ്‌കർ പറഞ്ഞു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com