ADVERTISEMENT
ചെന്നൈ ∙ ഓൺലൈൻ ഗെയിമുകൾ നിരോധിക്കുമ്പോൾ അവ വ്യത്യസ്ത പേരുകളിൽ വീണ്ടും വരുന്നതിനാൽ സമ്പൂർണ നിരോധനം അസാധ്യമാണെന്നു മദ്രാസ് ഹൈക്കോടതി നിരീക്ഷണം. പുതിയ തലമുറയിൽ പലരും മൊബൈൽ ഭ്രാന്തിലാണ്. ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യത്യസ്ത പേരുകളിൽ വരുന്നു. ഫ്രീ ഫയർ ഗെയിമുകൾ കുട്ടികൾക്ക് അക്രമത്തിന് പ്രേരണ നൽകുകയാണെന്നും  ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നാഗർകോവിൽ സ്വദേശിനിയായ കോളജ് വിദ്യാർഥിനിയെ കാണാതായ കേസിന്റെ വിചാരണയ്ക്കിടെയാണു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com