പടിപൂജയും കെട്ടുനിറയുമായി ശരണമുഖരിതം മാദമ്പാക്കം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
Mail This Article
ചെന്നൈ∙വൃശ്ചിക മാസം പിറന്നതു മുതൽ ശരണം വിളികളാൽ മുഖരിതമാണ് മാദമ്പാക്കം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും പരിസരങ്ങളും. ക്ഷേത്ര ദർശനത്തിനായും കെട്ടു നിറയ്ക്കുന്നതിനും മാലയിടുന്നതിനുമായി ഒട്ടേറെ പേരാണ് ദിവസേന എത്തുന്നത്. കെട്ട് നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ശബരിമല സന്നിധാനത്തെ പടിപൂജയ്ക്കു സമാനമായി എല്ലാ ശനിയാഴ്ചകളിലും പടിപ്പാട്ട് നടത്തുന്നുണ്ട്. പൂജ നടത്തി, ഭജന പാടി, ഹരിവരാസനം പാടിയാണ് ചടങ്ങ് അവസാനിക്കുന്നത്.
ഈ വർഷത്തെ അയ്യപ്പൻ വിളക്ക് ഡിസംബർ 10നു നടക്കും. 5ന് മഹാഗണപതിഹോമം. 7ന് അയ്യപ്പന് കുടിവെപ്പ്. 8ന് ലക്ഷാർച്ചന. 11.30ന് ദീപാരാധന. 12ന് അന്നദാനം. 4ന് താലപ്പൊലി, പാലക്കൊമ്പ് എഴുന്നള്ളത്ത് എന്നിവയോടെ മാദമ്പാക്കം ശിവ ക്ഷേത്രത്തിൽ നിന്ന് അയ്യപ്പ ഘോഷയാത്ര പുറപ്പെടും. 6ന് ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എത്തിച്ചേരും. 6.30നു മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന തായമ്പക. 9ന് കലാമണ്ഡലം കാളിയത്ത് സുരേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. 10.30 മുതൽ പിറ്റേന്നു കാലത്ത് 5.30 വരെ ഉദുക്കു പാട്ടും അനുബന്ധ ചടങ്ങുകളും. ഡിസംബർ 2 മുതൽ 8 വരെ ഗുരുവായൂരപ്പന് സഹസ്രനാമം ഉണ്ടാകും. ഫോൺ:9840060190.