ADVERTISEMENT

ചെന്നൈ ∙ അരികെ ഉണ്ടായിട്ടും ശാരീരിക പരിമിതികൾ മൂലം ഏറെ അകലത്തായിരുന്ന മറീനയിലെ കടൽ ഇന്ന് അവർക്കു കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു. നാളിതുവരെയും അന്യമായിരുന്ന കടലിന്റെ സൗന്ദര്യം അവർ മതിയാവോളം നുകർന്നു. 

ഭിന്നശേഷിക്കാർക്കായി മറീന ബീച്ചിൽ സ്ഥാപിച്ച റാംപിലൂടെയാണു ശാരീരിക വെല്ലുവിളികളെ തരണം ചെയ്ത് അവർ കടൽ കാണാനെത്തിയത്. 1.14 കോടി രൂപ ചെലവിൽ 234 മീറ്റർ നീളത്തിലും 3മീറ്റർ വീതിയിലുമാണ് വിവേകാനന്ദ ഹൗസിന് എതിർവശത്തായി റാംപ് നിർമിച്ചത്. ഉദയനിധി സ്റ്റാലിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ.നെഹ്റു, കോർപറേഷൻ മേയർ ആർ.പ്രിയ, കമ്മിഷണർ ഗഗൻദീപ് സിങ് ബേദി തുടങ്ങിയവർ പങ്കെടുത്തു.

വിവിധ വർണങ്ങളിലൂള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ച റാംപിലൂടെ ഉദ്ഘാടനത്തിനു ശേഷം ഒട്ടേറെ ഭിന്നശേഷിക്കാരാണു കടൽ കാണാൻ എത്തിയത്. വീൽ ചെയറിന്റെ സഹായത്തോടെ ചിലർ ഒറ്റയ്ക്കു തന്നെ റാംപിലൂടെ സഞ്ചരിച്ചു. മറ്റു ചിലർ വടിയുടെ സഹായത്തോടെ റാംപിലൂടെ നടന്നു. കഴിഞ്ഞ വർഷം സ്ഥാപിച്ച താൽക്കാലിക സംവിധാനമാണ് ഇപ്പോൾ മികച്ച സൗകര്യത്തോടെ സ്ഥിരമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com