ADVERTISEMENT

ചെന്നൈ ∙ പൊതു പരീക്ഷ എഴുതാൻ 75 % ഹാജർ നിർബന്ധമെന്ന് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി. 3 ദിവസത്തെ ഹാജരുള്ളവരെ പരീക്ഷ എഴുതാൻ അനുവദിക്കും എന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി പറഞ്ഞു. 

നിശ്ചിത ഹാജരുള്ളവർക്കു മാത്രമാണ് ഹാൾ ടിക്കറ്റ് വിതരണം ചെയ്തത്. കോവിഡ് കാലത്ത് ഹാജരിൽ ഇളവുണ്ടായിരുന്നെങ്കിലും പൂർണ തോതിൽ ക്ലാസുകൾ ആരംഭിച്ചതോടെ അത് റദ്ദാക്കിയെന്നും  മന്ത്രി പറഞ്ഞു. പരീക്ഷയ്ക്കു ഹാജരാകാത്ത കുട്ടികളെ കണ്ടെത്താൻ ഓരോ സ്കൂളിലും ഓരോ അധ്യാപകരെ വീതം ചുമതലപ്പെടുത്തി. അവർ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ട്, കുട്ടികളെ പരീക്ഷയ്ക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com