അനൂകൂല്യങ്ങൾ നൽകി ആളെക്കൂട്ടാൻ ചെന്നൈ മെട്രോ
Mail This Article
×
ചെന്നൈ ∙ മെട്രോ ട്രെയിനുകളിലേക്കു കൂടുതൽ യാത്രക്കാരെ എത്തിക്കുന്നതിനായി സൗജന്യയാത്ര അടക്കമുള്ള രീതികൾ പരീക്ഷിക്കാനൊരുങ്ങി സിഎംആർഎൽ. സ്കൂൾ – കോളജ് വിദ്യാർഥികൾ, ഓഫിസ് യാത്രക്കാർ, മറ്റു പ്രഫഷനലുകൾ തുടങ്ങിയവരിലെ തിരഞ്ഞെടുക്കുന്ന വിഭാഗക്കാർക്ക് ആദ്യം സൗജന്യ യാത്രയും പിന്നീടു നിരക്കിളവുമാണ് ആലോചന. ഘട്ടം ഘട്ടമായി ഇവരെ സ്ഥിരം യാത്രക്കാർ ആക്കി മാറ്റുകയാണ് ലക്ഷ്യം. വിശദ പഠനം നടത്തിയ ശേഷമാകും ഏതു വിഭാഗക്കാരെ ഇതിനായി തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കുക.
ശരാശരി 2.5 ലക്ഷം പേരാണ് ദിവസേന മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഇത് 7 ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യം. യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി ട്രാവൽ കാർഡ്, ക്യുആർ കോഡ്, വാട്സാപ് ടിക്കറ്റ് അടക്കം വിവിധ ടിക്കറ്റിങ് സംവിധാനങ്ങൾ സിഎംആർഎൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.