ADVERTISEMENT

ചെന്നൈ ∙ വടക്കു കിഴക്കൻ കാലവർഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ആവശ്യത്തിനു മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 88%–112% മഴ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തെക്കു പടിഞ്ഞാറൻ കാലവർഷം പതിനഞ്ചോടെ പൂർണമായും പിൻവാങ്ങുമെന്നും 20ന് വടക്കു കിഴക്കൻ കാലവർഷം ആരംഭിച്ചേക്കുമെന്നും അറിയിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയാണു തമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം. ഈ മഴക്കാലത്തെ പ്രധാനമായും ആശ്രയിക്കുന്ന ചെന്നൈയ്ക്കു വലിയ ആശ്വാസം നൽകുന്നതാണു കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. 

അതേസമയം, തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായി ചെന്നൈയിൽ ഇത്തവണ അധിക മഴ ലഭിച്ചു. 45% അധിക മഴയാണു നഗരത്തിൽ പെയ്തത്. അതുകൊണ്ടു തന്നെ വടക്കു കിഴക്കൻ കാലവർഷം അൽപം കുറഞ്ഞാലും കാര്യമായി ബാധിക്കില്ലെന്നാണു കരുതുന്നത്. പൂണ്ടിയിൽ ഇപ്പോൾ വെള്ളത്തിന്റെ അളവ് ഉയർന്ന നിലയിലാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT