ADVERTISEMENT

ചെന്നൈ∙എഐഎഡിഎംകെ താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താക്കിയ പാർട്ടി നടപടി ചോദ്യം ചെയ്യുന്ന ശശികലയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ ഏഴാം ചരമ വാർഷിക ദിനത്തിലാണ് പാർട്ടി നടപടിക്കെതിരെയുള്ള ശശികലയുടെ ഹർജി തള്ളിയ സിവിൽ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. ജയലളിതയുടെ മരണത്തെത്തുടർന്ന് 2016 ലാണ് ശശികല പാർട്ടിയുടെ താൽക്കാലിക ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാൽ തൊട്ടടുത്ത വർഷം, അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ ലഭിച്ചതോടെ ശശികലയെ പുറത്താക്കി, എടപ്പാടി പളനിസ്വാമി, ഒ.പനീർസെൽവം എന്നിവരെ പാർട്ടി കോഡിനേറ്റർമാരായി നിയമിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com