ADVERTISEMENT

ചെന്നൈ∙ അപ്രതീക്ഷിതമായി തനിച്ചാക്കി പോയ ഭർത്താവിന്റെ സ്വപ്നം കഠിനാധ്വാനത്തിലൂടെ സഫലമാക്കിയ ഉത്തരാഖണ്ഡ് സ്വദേശിനി ലെഫ്.സോണി ബിഷ്ത് അടക്കം 169 സൈനിക ഓഫിസർമാർ ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ (ഒടിഎ) വിജയകരമായി പരിശീലനം പൂർത്തിയാക്കി. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് സോണിയുടെ ഭർത്താവും മുൻ സൈനിക ഉദ്യോഗസ്ഥനുമായ നീരജ് സിങ് ഭണ്ഡാരി അപകടത്തിൽ കൊല്ലപ്പെട്ടത്. 

‘വീർ നാരി’ സാധ്യത ഉപയോഗപ്പെടുത്തിയാണ് സോണി, കരസേനയിലെത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ എസ്എസ്ബി പരീക്ഷ വിജയിച്ചു. ജോലിയോടുള്ള തന്റെ ഭർത്താവിന്റെ സമർപ്പണവും ആത്മാർഥതയുമാണു തനിക്കും പ്രചോദനമായതെന്നു സോണി പറഞ്ഞു. കുടുംബാംഗങ്ങളും സോണി ബിഷ്തിന്റെ നേട്ടം ആഘോഷിക്കാൻ ചെന്നൈയിലെത്തിയിരുന്നു. സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 12 പേരും പരിശീലനം പൂർത്തിയാക്കിയവരിലുണ്ട്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് ലഫ്റ്റനന്റ് ജനറൽ ജോൺസൺ പി.മാത്യുവാണു പരേഡ് പരിശോധിച്ചത്.

English Summary:

Soni Bisht's determination led to her graduation from Chennai OTA. This Veer Nari fulfilled her late husband’s dream of serving the Indian Army, inspiring many with her courage and commitment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com