ബാങ്ക് അക്കൗണ്ട് ഇല്ല, തകരപ്പാട്ടയിലാക്കി കുഴിച്ചിട്ട ഒരു ലക്ഷം രൂപ ചിതലരിച്ചു; ഹൃദയം തകർന്ന് മുത്തു കറുപ്പി

Mail This Article
×
ചെന്നൈ ∙ ചോർച്ചയില്ലാത്ത വീടൊരുക്കാൻ സ്വരുക്കൂട്ടിവച്ചിരുന്ന പണം ചിതലരിച്ചു പോയതിന്റെ സങ്കടത്തിലാണ് ശിവഗംഗയിലെ കൂലിത്തൊഴിലാളിയായ മുത്തു കറുപ്പി. 3 മക്കൾക്കൊപ്പം കുടിലിൽ കഴിയുന്ന ഇവർ കടുത്ത ദാരിദ്യ്രത്തിനിടയിൽ സമാഹരിച്ച പണമാണു ചിതൽ തിന്നത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ മിച്ചം പിടിക്കുന്ന തുക തകരപ്പാട്ടയിലാക്കി മണ്ണിൽ കുഴിച്ചിടുകയായിരുന്നു പതിവ്.
ഒരു വർഷം കൊണ്ട് ശേഖരിച്ച ഒരു ലക്ഷത്തോളം രൂപയാണു നഷ്ടമായത്. സമ്പാദ്യമെല്ലാം പാഴായതിനാൽ എന്തുചെയ്യണമെന്നറിയാതെ കരയുന്ന യുവതിയെയും മക്കളെയും സഹായിക്കാൻ ബാങ്ക് അധികൃതർ വരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
English Summary:
Termite damage devastates the life savings of a poor woman. Muthu Karuppan, a daily wage laborer in Shivaganga, lost nearly one lakh rupees, saved for a new home, due to termites destroying her hidden cash.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.