ADVERTISEMENT

ചെന്നൈ ∙ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രില്ലിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സുരക്ഷാ പരിശീലന പരിപാടികളുമായി ദുരന്ത നിവാരണ അതോറിറ്റി. തുടർച്ചയായി മൂന്നാം ദിവസവും നഗരത്തിനു സമീപം അത്തിപ്പട്ടിലെ നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷനിലും തിരുച്ചിറപ്പള്ളി കൂടംകുളം ആണവനിലയത്തിലുമാണ് മോക്ഡ്രിൽ നടത്തിയത്.

അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച തയാറെടുപ്പെന്ന നിലയിലാണ് മോക്ഡ്രിൽ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കൽപാക്കം ആണവനിലയം, ചെന്നൈ തുറമുഖം, കാമരാജർ തുറമുഖം, ചെന്നൈ വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ മോക്ഡ്രിൽ നടത്തിയിരുന്നു. പൊലീസ്, അഗ്നിശമന സേന, ദുരന്ത നിവാരണ സേന, എൻസിസി, സ്കൗട്സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഇതിന്റെ ഭാഗമായി.

English Summary:

Emergency preparedness is paramount in Chennai, with recent mock drills across key locations simulating disaster response and enhancing security measures. These extensive exercises involve multiple agencies including police, fire services, and disaster relief forces, ensuring improved coordination and response capabilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com