ജീവിതമല്ലേ, ഫൈറ്റ് ചെയ്ത് അതിജീവിക്കും
Mail This Article
×
വൈപ്പിൻ∙ ജീവിതത്തിന്റെ അലൈൻമെന്റ് തെറ്റിച്ച കോവിഡ് ദുരിതങ്ങൾക്കെതിരെ പോരാടാൻ അജിത്തിനു തുണയാകുന്നത് ഫൈറ്റർ മത്സ്യങ്ങൾ. ആലുവയിലുള്ള വർക്ക്ഷോപ്പിലെ വീൽ അലൈൻമെന്റ് ടെക്നീഷ്യൻ ജോലിയിലൂടെ മോശമല്ലാത്ത വരുമാനമുണ്ടാക്കിയിരുന്ന ഈ ചെറായി സ്വദേശി ഇപ്പോൾ ഉപജീവനത്തിനുള്ള തുക കണ്ടെത്തുന്നത് അലങ്കാരമത്സ്യങ്ങളുടെ കൂട്ടത്തിലെ പോരാട്ടസ്വഭാവക്കാരനായ ഫൈറ്ററുകളുടെ വഴിയോരവിൽപനയിലൂടെയാണ്.
കോവിഡ് ഭീഷണിയെത്തുടർന്ന് ആലുവ മേഖല ആകെ അടച്ചുപൂട്ടിയപ്പോൾ അജിത്തിന്റെ ജോലിസ്ഥലത്തും പൂട്ടുവീണു. ജീവിതമാർഗം വഴിമുട്ടിയതോടെ അലങ്കാരമത്സ്യങ്ങളുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. മീൻ വളർത്തലുമായി ബന്ധപ്പെട്ട് എന്തു സഹായത്തിനും വിളിക്കാൻ തന്റെ ഫോൺ നമ്പറും ഇടപാടുകാർക്കു നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.