ADVERTISEMENT

പറവൂർ ∙ രണ്ടു ദിവസം തിരച്ചിൽ നടത്തിയിട്ടും  കുട്ടിയുമായി പുഴയിൽ ചാടിയ സ്ത്രീയെ കണ്ടെത്താനായില്ല. ഞായറാഴ്ച ഉച്ചയോടെ പറവൂർ പാലത്തിനു മുകളിൽ നിന്നു കുട്ടിയെ പുഴയിലേക്കു വലിച്ചെറിഞ്ഞശേഷം സ്ത്രീ ചാടിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. പൊലീസും ഫയർഫോഴ്സും സ്കൂബ ഡ്രൈവിങ് സംഘവും നേവിയും നാട്ടുകാരും ചേർന്നാണു തിരച്ചിൽ നടത്തിയത്.

2 ദിവസം തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ കുട്ടിയെ വലിച്ചെറിഞ്ഞു സ്ത്രീ പുഴയിലേക്കു ചാടിയെന്ന പ്രചാരണം വ്യാജമാണോയെന്ന സംശയത്തിലായി പൊലീസ്. സമീപത്തെ ഒരു പൊലീസ് സ്റ്റേഷനിലും അമ്മയെയോ കുട്ടിയെയോ കാണാതായതായി കേസ് എടുത്തിട്ടില്ല. ഒരാൾ മാത്രമേ സംഭവം കണ്ടതായി പറയുന്നുള്ളൂ. പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം സ്ത്രീ പുഴയിലേക്കു ചാടി എന്നു തന്നെയാണു മൊഴി നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com