ADVERTISEMENT

കുറുപ്പംപടി ∙ സുഹൃത്തുക്കൾ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം. അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയാണു കുറുപ്പംപടി ചിറങ്ങര സി.ഒ.സലോമോനും നെല്ലിമോളം കരിപ്പേലി കെ.സി.ഏലിയാസിനും ലഭിച്ചത്. ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നു കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇരുവരും പറഞ്ഞു.

കഴിഞ്ഞ 6ന് നറുക്കെടുത്ത ലോട്ടറിയുടെ എജെ 127101 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുറുപ്പംപടി പല്ലവി ഏജൻസിയിൽ നിന്ന് ഇരുവരും ഒരേ സീരീസിലുള്ള 10 ടിക്കറ്റുകൾ എടുത്തു. ബാക്കിയുള്ള ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. കേരള ബാങ്ക് ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു. നികുതിയും കമ്മിഷനും കഴിഞ്ഞ് ഏകദേശം 22 ലക്ഷം രൂപ വീതം ഇരുവർക്കും ലഭിക്കും. കുറുപ്പംപടി ടൗണിൽ ബേക്കറി നടത്തുകയാണ് സലോമോൻ. ഏലിയാസ് കർഷകനാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com