മാലിന്യം നിറഞ്ഞ് പുഴ, ശ്വാസം കിട്ടാതെ പിടഞ്ഞത് കരിമീൻ, ചെമ്പല്ലി, വാള മത്സ്യങ്ങൾ; ഷട്ടറുകൾ തുറന്നു
Mail This Article
×
കളമശേരി ∙ മുട്ടാർപുഴയിൽ മാലിന്യം നിറഞ്ഞു. മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞു. ഇറിഗേഷൻ വകുപ്പ് മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിലെ 3 ഷട്ടറുകൾ തുറന്നു മലിനജലം ഒഴുക്കിവിട്ടു മത്സ്യക്കുരുതി തടഞ്ഞു. രാവിലെ 11 മണിയോടെയാണ് കരിമീൻ, ചെമ്പല്ലി, വാള തുടങ്ങിയ മത്സ്യങ്ങൾ കൂട്ടത്തോടെ മഞ്ഞുമ്മൽ ഷട്ടറുകളുടെ മേൽത്തട്ടിൽ ശ്വാസം കിട്ടാതെ പിടഞ്ഞത്. സമീപവാസികൾ ഇവയെ കോരുവലകളും മറ്റും ഉപയോഗിച്ചു പിടിച്ചെടുക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് ഇറിഗേഷൻ വകുപ്പ് ഷട്ടറുകൾ തുറന്ന് ഇവയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മുട്ടാർപുഴ മാലിന്യം നിറഞ്ഞാണ് ഒഴുകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.